2008, ജനു 31

ഭ്രാന്തമീ ചിന്തകള്‍!!!

നശ്വരമാണീയുലകത്തില്‍ ഞാനുമെന്നെത്താങ്ങുന്നഇരുപിടി പൂഴിമണ്ണും
നന്മ്മയുടെയംശം തേടിയ പ്രയാണത്തിനൊടുവില്‍ ഞാന്‍കണ്ടെത്തിയതിനെ
കീറിപ്പറിഞ്ഞ്‌ മുഷിഞ്ഞുനാറിയ രൂപവുമായി
ചിന്തകളുടെ സമത്വം നഷ്ട്ടപെട്ട ഭ്രാന്തരുടെ ലോകത്തില്‍
നിന്റെ മന്തസ്മിതം എന്നെ വിഡ്ഡിയാക്കുന്നുണ്ടു
നിന്റെ പുലബല്‍ എന്റെ സമാധാനം കവര്‍ന്നെടുക്കുന്നു
വര്‍ണങ്ങളില്ലാത്ത ലോകത്തിലിവര്‍
സ്വപ്നത്തിന്റെ കൂടു കൂട്ടുന്നു
ചിത്രശലബങ്ങള്‍ പോലെയതിലടയിരിക്കുന്നു.
നാളയെക്കുറിച്ചു വേവലാതിപ്പെടാതെ നാളുകള്‍ തീര്‍ക്കുന്നു
നിന്റെ നോട്ടത്തെ ഭയമാണെനിക്ക്‌
ഇന്നു ഞാന്‍ നാളെ നീയെന്നു ചൊന്നപോല്
‍മാപ്പു നല്‍കു നീ നിനക്കു നല്‍കുവാന്‍
വെറുപ്പിന്റെ കൂബാരമിനിയും ബാക്കിയാണെന്നില്‍
നിന്റെ ചിന്തകളെ മാനിക്കുവാനെന്റെ ചിന്തകള്‍ക്കെവിടെ നേരം
ഞാനുമോട്ടമാ-ണേച്ചുകെട്ടുകള്‍ കൂട്ടിയിണക്കുവാന്‍

2008, ജനു 16

ഋതുക്കള്‍

എന്റെ എകാന്തതയിലെ വിരസതയിലേക്കു വന്ന എകാന്ത താരകമെ
ഇരുള്‍ വീണ ഇടനാഴിയിലെ മിന്നാമിനുങ്ങായിരുന്നു നീ
പിച്ചവെക്കാന്‍ പഠിക്കുന്നൊരു കൊച്ചു കുട്ടിപോലെന്‍-
നേര്‍ക്കെന്തിനു വിരലുകള്‍ നീട്ടി നീ

പാതിമയക്കതിലൊരോര്‍മ്മത്തെറ്റുപോല്
‍നീല നിലാവായി പരന്നു നീ
മഞ്ഞാണിഞ്ഞ വെണ്‍ നിലാവെളിച്ചത്തില്‍
ചുടു നിശ്വാസമായരികിലണഞ്ഞു നീ

മോഹങ്ങളുടെ വിണ്‍കനവുകളില്‍ നിന്നു
യാതാര്‍ഥ്യങ്ങളുടെ തുരുത്തിലേക്കെന്തു ദൂരം
നിലയില്ലാകയത്തില്‍ സ്മൃതികല്‍ ഭാരമില്ലാത്തവയായിതീരുന്നു
അവശേഷിക്കുന്ന വികാരങ്ങളേതോ ചുടുകാട്ടിലലയുന്നുണ്ടകും

എതോ യോഗിയുടെ വിരസമായ അവര്‍ത്തനദിനങ്ങള്‍ പോലെ
ഇരുളും വെളിച്ചവും ഇഴപിരിച്ചു
ഋതുക്കള്‍ ഇണചേര്‍ന്നുകൊണ്ടിരുന്നു
മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍,മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ മാത്രമായി..