2008, ഫെബ്രു 16

കാലടിപ്പ്പാടുകള്‍

വിരസമീ സന്ധ്യ വിലോലമീ ചിന്തകള്
‍കാറ്റുമെന്നെത്തലോടാനറച്ചപോല്
‍കാര്‍മുകില്‍ കാട്ടിലൊളിച്ചുപോയിന്നേരം
എത്ര മോഹനം വര്‍ണാഭമാ ശൈശവം
ഒരു കൊച്ചു കുഞ്ഞായി മാറുവാന്‍ മോഹം
മണ്ണു വാരിക്കുഴച്ചു കളിക്കുവാന്
ഓലക്കീറിനാല്‍ മാടം കെട്ടുവാന്
‍തൊട്ടാവാടിക്കായകളിറുത്തും
ചെമ്പരത്തിനീരെണ്ണയായൂറ്റിയും
അരമുറിചിരട്ടയില്‍ അരിവേവിച്ചും
അന്തിയോളമാഹ്ലാദിച്ചുല്ലസിച്ചനാള്‍കള്
‍തൊടിയിലെ പഴുത്ത പേരക്കയിറുത്തും
ഇളനീര്‍ക്കുഴമ്പൊന്നു കണ്ണീലിറ്റിച്ചും
ആക്കുളിരില്‍ മനം നിര്‍വൃതിയാര്‍ന്നും
ചെമ്പകപ്പൂമൊട്ടും കണ്ണിമാങ്ങകളും
മാരിവില്‍ശോഭയും ചാറ്റല്‍ മഴയും
ഇനിയെന്നിലേക്കെന്നൊന്നുവന്നു ചേരും
കാത്തിരിക്കുന്നു ഞാന്‍ ആ മനോഹരതരളിത രാവുകള്‍ക്കായ്‌
കാത്തിരിക്കുന്നു ഞാന്‍ ആ തണുത്ത രാവുകള്‍ക്കായ്‌ മാത്രം.!!!

2008, ഫെബ്രു 1

വറ്റുന്ന സ്നേഹം

ഇന്നലെ രാത്രിയിലോവതോ
ഏകാന്തതയുടെ ക്രൂരപീഡനങ്ങളേറ്റ
നിദ്രാവിഹീനമായയേതോയാമങ്ങളിലോ
എന്നിലെ സ്നേഹത്തിന്റെ നദി
വറ്റിവരളുവാനാഗ്രഹിച്ചു ഞാന്‍

നിണച്ചാലുകള്‍ക്കരികെ
വരണ്ട പ്രതീക്ഷകളുടെ വരമ്പുകളുയര്‍ത്തി
അരാമ സുഗന്ധം മുഴുവന്‍
നവ്യാനുഭൂതിയാം പുതു മഴക്കേകുവാനും
താരും തളിരുമിഴചേര്‍ന്ന പച്ചപട്ടുകൊണ്ട്‌
ചാരെ ഭൂമീ ദേവിയെ അണിയിച്ചൊരുക്കുവനും
പ്രതീക്ഷകളറ്റ നദി
വേഴമ്പല്‍ മനസ്സോടെ കാത്തിരുന്നു

വെള്ളാരം കല്ലുകള്‍കണക്കെ
മനോഹരമാം ദന്തങ്ങള്‍ കാട്ടി
വരണ്ട പുഞ്ചിരി പൊഴിക്കുന്നുണ്ടതിപ്പോഴും
കാലയവനികക്കുള്ളില്‍
വീണ്ടുമെന്‍കവിതകളില്‍ പുനര്‍ജ്ജനിക്കാനായി
മറവിയുടെ സുഖമോലുമാലസ്യം നുകരുവാന്‍

പുളച്ചും കിതച്ചും നിറഞ്ഞും തളര്‍ന്നും
മാനസം തേടിയ നീര്‍പ്രവാഹങ്ങളെ
മമ സ്വപ്നത്തിന്‍ കാലടിപ്പാതയിലൂടെ
തവ സ്മൃതികള്‍ക്കു ഞാന്‍ മിഴിവേകുന്നു
ഒരു വര്‍ഷകാലത്തിന്റെയോര്‍മ്മപോല്‍
മദിച്ചൊഴുകുവാന്‍, വേനല്‍ വരള്‍ച്ചയിലേക്ക്‌